Saturday 25 August 2012

മഴ മേഘങ്ങളും മഴ വര്‍ണ്ണങ്ങളും 

മഞ്ഞു പുതച്ചു മലകളും തണുത്തുറഞ്ഞു പുഴയും 

പാതി കൂമ്പി നീലതാമരയും.. 


ഇല പൊഴിച്ച് നില്‍ക്കുന്ന അത്തി മരച്ചുവട്ടില്‍

 തണല്‍ തേടുന്ന മാന്‍ പേടകളും..

ഹേമന്തവും ശിശിരവും വസന്തവും ഗ്രീഷ്മവും 


മാറി മാറി ഭൂമിയെ പുല്‍കുമ്പോള്‍ 


എന്റെ മനസ്സില്‍ മാത്രം എന്നും വേനലായിരുന്നു.. 


കരിഞ്ഞുണങ്ങിയ മോഹങ്ങള്‍ ‍ ഒരിറ്റു ദാഹജലത്തിനായി 


പിടഞ്ഞു കൊണ്ടിരിക്കെ, ഉണ്ടാവില്ല ഇനിയൊരു വസന്തം 


വയ്യെനിക്ക് ഈയ്യാം പാറ്റകളെ പോലെ, നൈമിഷികമായ 


നശ്വര സ്വപ്നങ്ങള്‍ക്ക് ചായം കൊടുക്കാന്‍.. 


എന്റെ മനസ്സില്‍ മാത്രം എന്നും വേനലായിരുന്നു..